വിദേശനയതന്ത്ര രംഗത്ത് ഭാരതം മികച്ചത് - അഡ്വ. ആർ. ജയപ്രകാശ്
മാഹി: അതിസമ്പന്നമായ പേർഷ്യ പ്രകൃതിയുടെ ആരാധകർ ആയിരുന്നുവെന്നും സങ്കുചിത മതചിന്തകർ അതിനെ നശിപ്പിച്ച് മതത്തിൻ്റെ ചട്ടക്കൂട്ടിൽ പെടുത്തി മുന്നോട്ട് പോയപ്പോൾ ആഗോളതലത്തിൽ ഭീഷണി ആയി ഇറാൻ മാറിയെന്ന് ലോകം വിലയിരുത്തിയ സമയത്ത് ആണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചതെന്നും
ഭാരതത്തെ സംബന്ധിച്ചിടത്തോളം നയതന്ത്ര രംഗത്ത് നിർണായകമായ ചുവടുവെപ്പുകൾ ആണ് വിദേശകാര്യ വകുപ്പ് ഇക്കാര്യത്തിൽ കൈക്കൊണ്ടതെന്നും ഭാരതത്തിൻ്റെ പരമാധികാരത്തെ ഒരു ദുഷ്ടശക്തികൾക്കും പണയപ്പെടുത്താൻ നാം തയാറല്ല എന്ന് ലോകത്തിന് മനസ്സിലാക്കാവുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഭാരതം മുന്നോട്ട് വച്ചതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര പ്രാന്ത വിദ്യാർത്ഥി പ്രമുഖ് അഡ്വ. ആർ ജയപ്രകാശ് പറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി വാർഷിക സമ്മേളനം ഉൽഘാടനം ചെയ്യവേ മദ്ധ്യപൂർവ്വേഷ്യയിലെ പ്രശ്നങ്ങളും ഭാരതവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. ബി ഗോകുലൻ അദ്ധ്യക്ഷം വഹിച്ചു. പ്രകാശൻ ജനനി സ്വാഗതം പറഞ്ഞു. കെ.പി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജയസൂര്യ ബാബു നന്ദി പറഞ്ഞു.
ഹരിദാസൻ കേളോത്ത്, കാണി രാമകൃഷ്ണൻ, അഡ്വ. കെ.അശോകൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു

Post a Comment