പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളകുപൊടി വിതറി 8 ലക്ഷം കവർന്ന കേസിൽ മുഖ്യസൂത്രധാരൻ ചെന്നൈയിൽ പിടിയിൽ. വടക്കുമ്പാട് സ്വദേശി നിഹാൽ (28) ആണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വച്ച് അധികൃതർ പിടികൂടിയത്. പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തലശ്ശേരിയിലെത്തിച്ചു. നിഹാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് സി.ഐ കെ. അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ അക്രമി സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിൽ അഫ്സൽ ആണ് നേരത്തെ അറസ്റ്റിലായത്. വയനാട്ടിൽ നിന്നാണ് അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ റിമാൻഡിൽ ആണുള്ളത്. ഓപ്പറേഷനു ശേഷം അക്രമി സംഘം രക്ഷപ്പെട്ട മാരുതി സ്വിഫ്റ്റ് കാർ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ എന്നിവർ ഉൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷനു ശേഷം നൂറു തങ്ങൾ ആന്ധ്രപ്രദേശിലേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞമാസം 16നാണ് നഗരമധ്യത്തിൽ കവർച്ച നടന്നത്. പഴയ ബസ് സ്റ്റാൻഡിലെ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങൾ എടുക്കാനായി എത്തിയവരുടെ 8 ലക്ഷം രൂപ കണ്ണിൽ മുളകുപൊടി വിതറി കൊള്ളയടിച്ചെന്നാണ് കേസ്.
തലശേരിയിലെ മുളക് പൊടി കണ്ണിൽ വിതറി എട്ട് ലക്ഷത്തിൻ്റെ കവർച്ച ; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഖ്യ പ്രതി ചെന്നൈയിൽ പിടിയിൽ
MAHE NEWS
0

Post a Comment