o ചൂട്ടപ്പെരുന്നാൾ ആചരിച്ചു
Latest News


 

ചൂട്ടപ്പെരുന്നാൾ ആചരിച്ചു

 

ചൂട്ടപ്പെരുന്നാൾ ആചരിച്ചു



 യേശുക്രിസ്തുവിന്റെ വരവിന് വഴിയൊരുക്കിയ പ്രവാചകനായ വിശുദ്ധ സ്നാപക യോഹന്നാൻ്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റ  രക്തസാക്ഷി സ്മരണ പുതുക്കി മാഹി സെൻ്റ് തെരേസ ബസലിക്ക ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ   ചൂട്ടപ്പെരുന്നാൾ ആചരിച്ചു

ഇന്ന് വൈകിട്ട് മാഹി പാറക്കൽ കടപ്പുറത്താണ് ചടങ്ങുകൾ സംഘടിപ്പിച്ചത്

ജാതി മത ഭേദമന്യേ പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

മാഹി ഗോപാലപ്പെട്ട ഭാഗങ്ങളിൽ ക്രിസ്‌തു വിശ്വാസികൾ തീരദേശത്ത് പതിവായി നടത്തിയിരുന്ന ചടങ്ങായിരുന്നു ചൂട്ടപ്പെരുന്നാൾ 

കാലക്രമേണ ചടങ്ങ് നിലച്ച് പോയി.

പ്രവാചകനായ വിശുദ്ധ സ്നാപക യോഹന്നാൻ ഗലീലിയൻ ഭരണാധികാരിയായ ഹെറോദ് അന്തിപ്പാസിന്റെ ഉത്തരവ് പ്രകാരമാണ് വധിക്കപ്പെടുന്നത്

രാജാവ് സ്വന്തം  സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെറോദിയയെ ഫിലിപ്പോസ് ജീവിച്ചിരിക്കെ  വിവാഹം കഴിച്ചിരുന്നു. ഈ വിവാഹം അധാർമ്മികമാണെന്ന് യോഹന്നാൻ രാജാവിന്റെ മുഖത്തുനോക്കി വിമർശിച്ചു

ഇതിൽ പ്രകോപിതയായ ഹെറോദിയ യോഹന്നാനെ പ്രതികാരം ചെയ്യാൻ കാത്തിരുന്നു.

തുടർന്ന്  ഹെറോദിന്റെ ജന്മദിനാഘോഷത്തിൽ ഹെറോദിയയുടെ മകൾ സലോമി നൃത്തം ചെയ്തു. സന്തുഷ്ടനായ രാജാവ് അവൾ ചോദിക്കുന്നതെന്തും നൽകാമെന്ന് വാഗ്ദാനം ചെയ്തു.
അമ്മയുടെ ഉപദേശപ്രകാരം അവൾ സ്നാപകയോഹന്നാന്റെ തല ഒരു തളികയിൽ തനിക്ക് വേണമെന്ന് രാജാവിനോട്ആ ആവശ്യപ്പെട്ടു
രാജാവ് തന്റെ വാക്ക് പാലിച്ച് കാരാഗൃഹത്തിൽ വെച്ച് യോഹന്നാന്റെ തല വെട്ടുകയും പെൺകുട്ടി വഴി അവളുടെ അമ്മയ്ക്ക് കൊടുത്തു. തല കടലിൽ ഉപേക്ഷിക്കുകയും ചെയ്തു
 തുടർന്ന് യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരം സംസ്കരിച്ചെങ്കിലും കടലിൽ ഉപേക്ഷിച്ച തലയ്ക്കായി കടൽ തീരത്ത് രാത്രിയിലും കത്തിച്ചു പിടിച്ച ചൂട്ടുമായി തിരച്ചിൽ തുടർന്നു.
യോഹന്നാൻ്റെ ശിരസിനായി കത്തിച്ചു പിടിച്ച ചൂട്ടുമായി നടത്തിയ തിരച്ചിലിനെ അനുസ്മരിച്ചാണ് ചൂട്ടപ്പെരുന്നാൾ ആചരിക്കുന്നത്
ആഗസ്റ്റ് 29 നാണ് യോഹന്നാൻ്റെ രക്തസാക്ഷി ദിനം

കഴിഞ്ഞ വർഷം മുതലാണ് മാഹിയിൽ ചടങ്ങ് പുനരാരംഭിച്ചത്


മാഹി ബസലിക്ക  റെക്ടർ ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ടിൽ ഇടവക ജനങ്ങൾ എന്നിവർ നേതൃത്വം നൽകി



Post a Comment

Previous Post Next Post