*ഓപ്പറേഷൻ ചെയ്യുന്നതിനിടെ രോഗി മരണപ്പെട്ട സംഭവം: കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുടെ കുറ്റകരമായ അനാസ്ഥയെന്ന് ബന്ധുക്കൾ; മുഖ്യമന്ത്രിക്കും പോലീസിലും പരാതി നൽകി...*
കണ്ണൂർ: ഇക്കഴിഞ്ഞ ജൂൺ 1 ന് രാവിലെ 5.30 ഓടെയാണ് വടകര അഴിയൂർ മുക്കാളി സ്വദേശിനിയായ മൂന്നു മൂല പറമ്പത്ത് സുബിജ ( 39 ) യെ നെഞ്ച് വേദന അനുഭവപ്പെട്ട് കണ്ണൂർ
ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ജൂൺ 3ന് രാത്രി 11.30 ഓടെ ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനിടെ മരണപ്പെടുകയായിരുന്നു.
ജൂൺ 1 ന് പുലർച്ചെ 12 മണിക്ക് നെഞ്ച് വേദന അനുഭവപ്പെട്ട ഇവരെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകര ആശുപത്രിയിൽ 12.30 ഓടെ പ്രവേശിപ്പിക്കുകയും 3 മണിക്കൂർ നേരത്തെ പ്രാഥമിക ചികിൽസയ്ക്ക് ശേഷവും രോഗാവസ്ഥ കഠിനമായതിനാൽ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ആംബുലൻസിൽ ജൂൺ 1 ന് രാവിലെ 5.30 ഓടെ കണ്ണൂർ ആസ്‌റ്റർ മിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിയെ അന്ന് ഉച്ചയോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
അന്നേ ദിവസം കാർഡിയോളജി ഡോക്ടർമാർ ആരും തന്നെ രോഗിയെ പരിശോധിച്ചില്ല എന്ന് ബന്ധുക്കൾ പരാതിയിൽ വ്യക്തമാക്കുന്നു.
തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിലെ ഡിസ്ചാർജ് സമ്മറിയിൽ രോഗിയുടെ അവസ്ഥ ഗുരുതരമാണെന്ന് വ്യക്തമാക്കിയതാണെങ്കിലും 2ാം തീയ്യതി ഉച്ചയ്ക്ക് ശേഷമാണ്
ആൻജിയോഗ്രാം ടെസ്റ്റിനെ രോഗിയെ വിധേയമാക്കിയത്. തുടർന്ന് ബന്ധുക്കൾ പെട്ടെന്ന് രോഗിയെ ഓപ്പറേഷൻ സംബന്ധമായ ചികിൽസ നൽകണമെന്ന് നിർബന്ധം പിടിച്ചതിനാൽ 3-ാം തീയ്യതി രാവിലെ രോഗിയെ
ആൻജിയോ പ്ലാസ്റ്റിന് വിധേയമാക്കാനുള്ള സമ്മതപത്രം രോഗിയുടെ ബന്ധുക്കളിൽ നിന്നും എഴുതി വാങ്ങിച്ചു.
ആൻജിയോ ഗ്രാം ടെസ്റ്റിലെ റിസൽറ്റ് പ്രകാരം
മുൻപ് തന്നെ 3 വാൾവുകൾക്ക് തടസ്സമുണ്ടെന്നും അതിൽ ഒരു വാൾവ് 100 ശതമാനം അടഞ്ഞ അവസ്ഥയിലാണെന്നും ഒരെണ്ണം 70 ശതമാനവും മറ്റൊന്ന് 30 ശതമാനവും തടസ്സപ്പെട്ട നിലയിലാണെന്നും
രോഗിക്ക് ഇതിനകം തന്നെ ഒരു സൈലന്റ് അറ്റാക്ക്
സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ആൻജിയോ ഗ്രാം ചികിൽസ വഴി പൂർണ്ണമായി തടസ്സപ്പെട്ട വാൾവിനെ പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയില്ലെന്നും, ഓപ്പൺ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയാലും പൂർണ്ണമായും സുഖപ്പെടാൻ സാധ്യത ഉറപ്പില്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഭാഗികമായി അടഞ്ഞ് കിടക്കുന്ന വാൾവിന്റെ തടസ്സം സുഗമമാക്കുന്നതിനായി ആൻജിയോപ്ലാസ്റ്റി ചികിൽസ നൽകുന്നതിനായി ബന്ധുക്കൾ 3-ാം തീയ്യതി രാവിലെ സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകി.
അതിന് ശേഷം ഭക്ഷണം പോലും കഴിക്കാതെ ഓപ്പറേഷന് തയ്യാറായി നിന്ന രോഗിയെ ഉച്ചയോടെ ആൻജിയോപ്ലാസ്റ്റിന് വിധേയമാക്കാമെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞെങ്കിലും വൈകുന്നേരം 6.30 ന് മാത്രമാണ് രോഗിയെ ഓപ്പറേഷൻ തീയ്യേറ്ററിലേക്ക് പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 2 മണി മുതൽ ആൻജിയോപ്ലാസ്റ്റിന് മറ്റ് പല രോഗികളെയും
പ്രവേശിപ്പിച്ചുവെങ്കിലും ഏറ്റവും അവസാനം മാത്രമാണ് സുബിജയെ ഓപ്പറേഷൻ തീയ്യേറ്ററിലേക്ക് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
6.30 ന് ഓപ്പറേഷൻ തീയ്യേറ്ററിലേക്ക് പ്രവേശിപ്പിച്ച രോഗിയെ 10 മണി കഴിഞ്ഞിട്ടും പുറത്തേക്ക് കൊണ്ടു വരാത്തതിൽ ബന്ധുക്കൾ പല തവണ വേവലാതിയോടെ ഹോസ്പിറ്റൽ അധികൃതരോട് കാരണം അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. തുടർന്ന് 11 മണിയോടെ ഡോ: പ്ലാസിഡ് സെബാസ്റ്റ്യൻ ബന്ധുക്കളോട് രോഗിയുടെ അവസ്ഥ മോശമാണെന്നും പൾസ് റേറ്റ് കുറവാണെന്നും വെൻഡിലേറ്ററിലേക്ക് മാറ്റിയെന്നും അറിയിച്ചു. രോഗി സഹകരിക്കുന്നില്ലെന്നും ആന്റിയോപ്ലാസ്റ്റി ചെയ്യുന്നതിനിടെ രോഗി കാൽ ഇളക്കിയെന്നും അത് കാരണമാണ് ഓപ്പറേഷൻ
പരാജയപ്പെട്ടതെന്നും
വിചിത്രമായ കാരണം പറഞ്ഞു.
വളരെ ജാഗ്രതയോടെ ചെയ്യേണ്ട ജീവൻ രക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട ഡോക്ടർമാർ രോഗിക്ക് കൃത്യമായ അനസ്തേഷ്യ പോലും ചെയ്യാനുള്ള
പ്രാഥമിക ജ്ഞാനം പോലുമില്ലാത്തവരാണോ എന്ന ആക്ഷേപം ബന്ധുക്കൾ ഉന്നയിച്ചു.
തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ 1-ാം തീയ്യതി പുലർച്ചെ 12.30 ന് പ്രവേശിച്ച് 5 മണിയോടെ ഡിസ്ചാർജ് ചെയ്ത പ്രകാരമുള്ള ഡിസ്ചാർജ് സമ്മറിയിൽ രോഗിയുടെ രോഗാവസ്ഥയുടെ കാഠിന്യം വ്യക്തമാക്കുന്നുണ്ട്.
ഉടനെത്തന്നെ ഓപ്പറേഷന് വിധേയമാക്കേണ്ട രോഗിയാണെന്ന് മനസ്സിലാക്കിയിട്ടും രണ്ടര ദിവസങ്ങൾക്ക് ശേഷമാണ് രോഗിയെ ആന്റിയോപ്ലാസ്റ്റിന് വിധേയമാക്കിയതെന്നും മനുഷ്യ ജീവന് തെല്ലും വിലകൽപ്പിക്കാതെ വളരെ ലാഘവത്തോടെയാണ് ഡോക്ടർമാരുടെ സമീപനമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
3-ാം തീയ്യതി 11.30 ഓടെ
രോഗിയുടെ ഭർത്താവിന്റെ ജേഷ്ഠനായ മുരളിയോട് രോഗി മരണപ്പെട്ട വിവരം അറിയിക്കുകയും എത്രയും പെട്ടന്ന് ഹോസ്പിറ്റൽ ബിൽ തുകയായ
2 ലക്ഷത്തിൽപ്പരം രൂപ അടച്ചാൽ മാത്രമെ രോഗിയുടെ മൃതശരീരം വിട്ടുതരികയുള്ളൂവെന്നും ആശുപത്രി അധികൃതർ വൃക്തമാക്കി.
ഹോസ്പിറ്റലിന്റെ
കുറ്റകരമായ
അനാസ്ഥയ്ക്കെതിരെ
മുഖ്യമന്ത്രിക്കും കണ്ണൂർ സിറ്റി കമ്മീഷണർക്കും ബന്ധുക്കൾ പരാതി നൽകി.
സുബിജയുടെ മരണത്തിന് ഉത്തരവാദികളായ
കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനും ഹോസ്പിറ്റലിന് മുൻവശം ധർണ്ണ നടത്തുന്നതുൾപ്പെടെ
സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്നും,
ഇനിയും
സുബിജമാർ ഉണ്ടാവാതിരിക്കാൻ സാധ്യമായ ഏതു തരം പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
സുബിജയുടെ ഭർത്താവ് അഴിയൂർ സ്വദേശിയായ പ്രദീപൻ ഹോട്ടൽ ജീവനക്കാരനാണ്. ഏക മകളായ ആരാധ്യ 8-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്
Post a Comment