*പൊന്നിൻ ചിങ്ങത്തിലെ ഐശ്വര്യത്തെയ്യമായ ഓണേശ്വരനായി അച്ഛൻ്റെ പാത പിന്തുടർന്ന് പുത്തലം പൊയിൽ ഷിജിൻരാജ്*
മാഹി: കുഞ്ഞുനാളിൽ ഓണത്തപ്പനായി വേഷം കെട്ടുന്ന അച്ഛൻ്റെ കൂടെ സഹായിയായി പോവുന്ന അച്ഛമ്മയുടെ കൈ പിടിച്ച് ദേശം ചുറ്റി ,ഒടുവിൽ അച്ഛൻ്റെ പാത പിന്തുടർന്ന് ഓണേശ്വരൻ്റെ തെയ്യം കെട്ടി വീടുകൾ കയറി അനുഗ്രഹം ചൊരിയുകയാണ് 32കാരനായ പുത്തലത്ത് പൊയിൽ ഹൗസിൽ ഷിജിൻ രാജ്
നാല് വർഷത്തോളമായി ഷിജിൻരാജ് ഓണത്തപ്പൻ തെയ്യം വേഷം കെട്ടി വരുന്നുണ്ട്
മാഹിയിലെ അറിയപ്പെടുന്ന തബലിസ്റ്റും , ചിത്രകലാകാരനുമായ ഭരതൻ്റെ മകനാണ് ഷിജിൻ
ഉത്രാടത്തിനും,തിരുവോണത്തിനുമായി ഓണപ്പൊട്ടൻ വേഷം കെട്ടുവാൻ ദിവസങ്ങൾക്ക് മുമ്പെ വ്രതമെടുക്കും
ഉത്രാട ദിനത്തിന് രാവിലെ വിളക്ക് കത്തിച്ച് മുഖത്തെഴുത്ത് ആരംഭിക്കും.
ചായില്യവും, മനയിലയും, ഓട് തിരി കത്തിച്ചുണ്ടാക്കിയ കൺമഷിയുമാണ് മുഖത്തെഴുത്തിന് ഉപയോഗിക്കുക.
മുഖത്തെഴുത്തിന് ശേഷം കാണിയും ചുവപ്പും (ചുറ്റും കെട്ടു്) ഉടയാട അണിഞ്ഞതിന് ശേഷം,
ചാമരവും (മുടി). താടിയുമണിയും.
കദളിവാഴനാര് മഞ്ഞളിൽ മുക്കി ഉണക്കിയെടുത്ത് ചീകിയാണ് ചാമരവും താടിയും തയ്യാറാക്കുന്നത്
തലയിൽ കിരീടമേറ്റിക്കഴിഞ്ഞാൽ പിന്നെ ഓണേശ്വരൻ സംസാരിക്കില്ല.
പിന്നെ കുരുത്തോല കൊണ്ട് അലങ്കരിച്ച കുടയുമെടുത്ത്
വീടുകളിലേക്ക് കയറാനിറങ്ങും
പുത്തലം ക്ഷേത്രത്തിൽ അരിസമർപ്പിച്ചു തൊഴുത ശേഷമാണ് ഷിജിൻ വീടുകൾ കയറാൻ തുടങ്ങുക
ആദ്യ ദിനം മാഹി ദേശത്തിൻ്റെ തെക്ക് ഭാഗം ചൂടിക്കോട്ട ഭാഗവും
രണ്ടാം ദിനം വളവിൽ പാറക്കൽ ആനവാതുക്കൽ മുണ്ടോക്ക് ദേശത്തുമാണ് വീട് കയറുക
മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം.
വീടുകളിലെത്തി തൻ്റെ പ്രജകളുടെ മേൽ കയ്യുയർത്തി അനുഗ്രഹങ്ങൾ ചൊരിയുന്ന മഹാബലിയായാണ് ഓണപ്പൊട്ടനെ കാണുന്നത്
ഓണപ്പൊട്ടൻ ഓരോ വീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം.
ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്.
പ്രസാദമായി ചെക്കിപ്പൂവും അരിയും വിളക്കിന്മേൽ ഇട്ടനുഗ്രഹിക്കും
'ഓണപ്പട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്
ജാതിമതഭേദമന്യേ എല്ലാ വീടുകളിലും ഓണത്തപ്പൻ കയറാറുണ്ട്
അച്ഛൻ ഭരതൻ വേഷം കെട്ടുന്ന സമയത്ത് എല്ലാ വർഷവും കയറുന്ന ചൂടിക്കോട്ടയിലെ പുരാതന മുസ്ലീം തറവാട്ടിൽ കയറാൻ മറന്നതിനെത്തുടർന്ന്
വീട്ടിൽ കയറാത്ത കാരണമന്യേഷിച്ച് മുസ്ലീ തറവാട്ടിലെ ചെറുപ്പക്കാർ വീട്ടിലെത്തിയത് ഷിജിൻ്റെ അമ്മ ഇന്നുമോർക്കുന്നു
യുവതലമുറയിൽപ്പെട്ടവർ ഇത്തരം ഓണത്തെയ്യം കെട്ടാൻ മടികാണിക്കുമ്പോയും, ആചാരവും, അനുഷ്ഠാനവും, സംസ്കാരവും കൈവിട്ടു പോവാതെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമാവുന്നതിൽ അഭിമാനിക്കുകയാണ് ഷിജിൻ രാജ്
Post a Comment