ചാലക്കരയിൽ കാട്ടു പന്നി ശല്യം
മാഹി : കാടിനോട് ചേർന്ന പ്രദേശങ്ങളിൽ മാത്രം കണ്ടു വരുന്ന കാട്ടു പന്നിയുടെ ശല്യമിപ്പോൾ ചാലക്കയിലും. ഇന്നലെ രാവിലെ മഹാത്മാഗാന്ധി ഗവൺമെൻറ് ആർട്സ് കോളേജിന്റെ പിൻവശത്തുള്ള സായ്‌വിൻ്റെ കുന്നുമ്മൽ വിമല ടീച്ചറുടെ വീട്ടിനകത്ത് കയറിയ കാട്ടുപന്നിയെ കണ്ട പരിഭ്രാന്തിയിലാണ് വീട്ടുകാർ. വീടിൻ്റെ വാരാന്തയിൽ കെട്ടിയ പ്ലാസ്റ്റിക് വലയുടെ വേലി പൊട്ടിച്ച് അകത്ത് കയറിയ പന്നി വീട്ടുകാർ ഒച്ചയിട്ടപ്പോൾ ഇറങ്ങി ഓടുകയായിരുന്നു.
തുടർന്ന് ചാലക്കര കോൺഗ്രസ് ഓഫീസിന് മുൻവശത്തുള്ള കുറ്റി കാട്ടിലേക്ക് പന്നി ഓടി മറഞ്ഞു. ഈ പ്രദേശത്ത് ഒന്നും തന്നെ മുൻപ് ഇത്തരത്തിലുള്ള ഒരു ജീവികളെയും കാണാറില്ലായിരുന്നു. എന്നാൽ ഈ അടുത്ത കാലത്ത് മുള്ളൻ പന്നി, കാട്ടു പന്നി എന്നിവയെ പലപ്പോഴായി പലരും കണ്ടതായി പറയുന്നുണ്ട്.
മഹാത്മ ഗാന്ധി ഗവ. ആർട്സ് കോളേജ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജ് എന്നിവിടങ്ങളിലെ വിശാലമായ പറമ്പുകളിൽ കാട് വളർന്നത് വന്യ ജീവികൾക്ക് ഒളിതാവളങ്ങളായി മാറുന്നതായി നാട്ടുകാർക്ക് പരാതി ഉണ്ട്. ഇത്തരം ഇടങ്ങളിലെ അടി കാടുകൾ നീക്കം ചെയ്യാത്തതും ഇവയുടെ ഒളി സങ്കേതങ്ങൾ ആവുന്നു.
Post a Comment