*തരുന്ന അപേക്ഷകൾ വൈകിപ്പിക്കരുതെന്ന് ആവിശ്യവുമായി യൂത്ത് കോൺഗ്രസ്.*
സാധാരണക്കാരുടെ അപേക്ഷകൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും തരുന്ന അപേക്ഷകൾ വൈകിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന ആവിശ്യവുമായി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി.
ചാലക്കരയിൽ താമസിക്കുന്ന ഒരു കുടുംബവും മാഹിയിൽ താമസിക്കുന്ന മറ്റൊരു കുടുംബവും പരാതിയുമായി യൂത്ത് കോൺഗ്രസിനെ സമീപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയത്.
ചാലക്കര സ്വദേശികളുടെ കുടുംബത്തിലെ നാല് കുട്ടികളിൽ ഒരാളുടെ പേര് റേഷൻ കാർഡിൽ ചേർക്കാൻ കഴിഞ്ഞ രണ്ട് കൊല്ലമായി സിവിൽ സപ്ലൈസ് ഓഫീസിൽ കയറി ഇറങ്ങിയ കുടുംബത്തിൻ്റെ ആവിശ്യം നിരാകരിക്കുകയും കുട്ടി കേരളത്തിലാണ് താമസിക്കുന്നതെന്ന വിചിത്ര വാദം ഉന്നയിച്ച നടപടിക്കെതിരെയും ഇത് കൂടാതെ മാഹിയിൽ താമസിക്കുന്ന കുടുബം കഴിഞ്ഞ 5 വർഷം മുന്നേ കേരളത്തിൽ നിന്നും അവിടെയുള്ള റേഷൻ കാർഡ് ഒഴിവാക്കി മാഹിയിലെ റേഷൻ കാർഡിന് അപേക്ഷ സമർപ്പിച്ചപ്പോൾ ആവിശ്യമായ മുഴുവൻ രേഖകൾ നൽകിയിട്ടും 40 വർഷം മുന്നേ വിവാഹം കഴിഞ്ഞ ഗൃഹനാഥയുടെ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ആവിശ്യത്തെ തുടർന്ന് മാഹി മുൻസിപ്പാലിറ്റിയെ സമീപിച്ചപ്പോൾ സർട്ടിഫിക്കറ്റ് റെക്കോർഡ്സിൽ ഇല്ലാ എന്ന കാര്യം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.പക്ഷെ ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ റേഷൻ കാർഡ് നൽകു എന്ന് അറിയിച്ച നടപടിക്ക് എത്രയും പെട്ടെന്ന് ശരിയായ രീതിയിൽ പരിഹാരം കാണണമെന്നും ആവിശ്യപ്പെട്ടു കൊണ്ടുമാണ് കൂടിക്കാഴ്ച നടത്തിയത്.
മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ്, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം, കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാമേരി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment