അഴിയൂർ സർവീസ് സഹകരണ ബാ ങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം
അഞ്ച് സിപിഎമ്മുകാർക്ക് ഏഴ് വർഷം തടവ്
വടകര : ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമി ച്ച കേസിൽ അഞ്ച് സിപിഎമ്മുകാർക്ക് ഏഴ് വർഷം തടവ് ശിക്ഷ . അഴിയൂർ സർവീസ് സഹകരണ ബാ ങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബി ജെ പി പ്രവർത്തകൻ കരുവയൽ കോവുക്കൽ വിനീഷിനെ ( 43 ) സിപിഎം അക്രമിസംഘം വധിക്കാൻ ശ്രമിച്ചത് . അക്രമത്തിൽ വിനീഷിന് ഗുരുതരമായി പരിക്കേറ്റിരു ന്നു . ചോമ്പാല സ്വദേശി പരവന്റെ വളപ്പിൽ രാഹുൽ , അഴിയൂർ സ്വദേശികളായ രമ്യനിവാസിൽ രമീഷ് , പുഴക്കൽ നടേമ്മൽ പ്രജീഷ് , പുതിയപുരയിൽ താഴെ സരിത്ത് , പത്ത്കണ്ടത്തിൽ ദിലീപൻ എന്നിവരെ കോ ഴിക്കോട് രണ്ടാം ക്ലാസ് അസി . സെക്ഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിയായ അഴിയൂർ സ്വദേശി
രമ്യനിവാസിൽ രമീഷ് കണ്ണൂർ കതിരൂരിൽ ബോംബ് . സ്ഫോടനക്കേസിൽ പ്രതിയാണ് . സ്ഫോടനത്തിൽ ഇ യാളുടെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടിരുന്നു .
2018 ൽ കരുവയൽ റെയിൽവെ ലൈനിന് സമീപം വെച്ചായിരുന്നു അക്രമം . ചോമ്പാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത് . അഴിയൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെ ചൊല്ലി അന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു മുന്നണിയിലെ ഘടക കക്ഷിയായ ലോക് താന്ത്രിക്ക് ജനത യുഡിഎഫ് മായി ചേർന്ന് സഹകരണ ജനാധിപത്യമു ന്നണി ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുകയായിന്നു .
പോളിംഗ് തുടങ്ങിയതോടെ കരുവയൽ റെയിൽവെ ലൈനിന് സമീപം സിപിഎമ്മുകാർ തമ്പടിച്ച് സഹക രണ ജനാധിപത്യ മുന്നണിയിലെ വോട്ടർമാരെ ഭീഷ ണിപ്പെടുത്തിയിരുന്നു . വോട്ടർമാരുടെ ഐഡന്റിറ്റി കാർഡ് അടക്കം സീ പിഎം സംഘം പിടിച്ചെടുത്തതായി സഹകരണ ജനാധി പത്യ മുന്നണി അന്ന് ആരോപിച്ചിരുന്നു . ഇതിനിടയിലാ ണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ സിപിഎം അക്രമികൾ കരുവയലിലെ വീടിനടുത്തു വെച്ച് വിനീഷിനെ മാരകമായി അക്രമിച്ചത് . കാൽ മുട്ടിനു ഗുരുതരമായ പരിക്കേറ്റ വിനീഷ് മംഗലാപുരം തേജസി ആശുപത്രി യിൽ ഏറെക്കാലം ചികിത്സയിലായിരുന്നു .
Post a Comment