അഴിയൂർ പുകയുന്നു
അഴിയൂരിൽ ലീഗ് പ്രവർത്തകനും മാതാവിനും നേരെ അക്രമണം. പരിക്ക്
അഴിയൂർ:. ലീഗ് എസ് ഡി പി ഐ സംഘർഷം നിലനിൽക്കുന്ന അഴിയൂർ മേഖലയിൽ ലീഗ് പ്രവർത്തകനും ഉമ്മയ്ക്കും പരിക്കേറ്റു. ലീഗ് പ്രവർത്തകൻ അഴിയൂരിലെ വലിയ പറമ്പത്ത് സാദ്ദിക്ക് (25), ഉമ്മ സാജിദ (47) എന്നിവർക്കാണ് പരിക്ക്. വെള്ളിയാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. രോഗിയായ ഉമ്മയെ ആശുപത്രിയിൽ കാണിച്ച് അഴിയൂർ ഹൈസ്കൂൾ ബിച്ച് റോഡിലെ വിട്ടിന്റെ മുറ്റത്ത് എത്തിയപ്പോൾ അഞ്ച് അംഗ എസ് ഡി പി ഐ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സാദ്ദിക്ക് പോലിസിന്ൽകിയ മൊഴിയിൽ പറഞ്ഞു.സംഭവം അറിഞ്ഞ് പിടിച്ച് മാറ്റൻ ശ്രമിച്ച ഉമ്മയ്ക്കും പരിക്കേറ്റു.ആക്രമണത്തിൽ സാദ്ദിക്കിന്റെ തലയ്ക്കും കാൽ മുട്ടിനും പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിര ഗാന്ധി കോ ഓപ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി എസ് സി പി ഐ ലീഗ് സംഘർഷം നിലനിൽക്കുന്ന പ്രദേശമാണിത്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തിൽ നിയുക്ത ലീഗ് മെബർ സാജിദ് നെല്ലോളിക്ക് മർദ്ദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായി എസ് ഡി പി ഐ നേതാവ് സാലിം പുനത്തിലിനും മർദ്ദനമേറ്റിരുന്നു. ചോമ്പാൽ പോലീസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. വീട് കയറി യുത്ത് ലീഗ് പ്രവർത്തകനെയും ഉമ്മയെയും മർദ്ദിച്ച എസ് ഡി പി ഐ നടപടിയിൽ യുത്ത് ലിഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

Post a Comment