*ആദിവാസി സമൂഹം ഇന്നും ചൂഷണം ചെയ്യപ്പെടുന്നു: ഡോ: ജയ് പ്രകാശ് ഗുപ്ത*
മാഹി: പെറ്റ മണ്ണിൻ്റെ അവകാശികളായ ആദിവാസികളെ സവർണ്ണ' വ്യവസ്ഥിതി നൂറ്റാണ്ടുകളായി ചാതുർവർണ്യത്തിൻ്റെ പേരിൽ പാർശ്വവൽക്കരിച്ചു നിർത്തുകയാണെന്നും, സ്വാതന്ത്ര്യലബ്ലിക്ക് ശേഷവും ആദിവാസി ഗോത്രവിഭാഗങ്ങൾക്ക് മോചനമുണ്ടായില്ലെന്നും
സുപ്രീം കോടതി അഭിഭാഷകനും ഭരണഘടനാ വിദഗ്ധനും റാഞ്ചിമുൻ എംഎൽഎയുമായ ഡോ.ജയ് പ്രകാശ് ഗുപ്ത (ഝാർക്കണ്ട് ) അഭിപ്രായപ്പെട്ടു.
മാഹി കോ-ഓപ്പ്: കോളജ് ഓഫ് ഹയർ എജ്യുക്കേഷൻ ആൻ്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
സ്കിൽ സ്പാർക്ക് ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം '
ഇന്ത്യൻ ഗോത്ര വികസനവും ഭരണഘടനയും എന്ന വിഷയത്തിൽ പ്രബന്ധമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മിശ്ര സംസ്കൃതിയുടെ ശേഷിപ്പുകൾ ഇന്നും നിലനിൽക്കുന്ന മാഹിയിൽ ഒരു സർവ്വകലാശാല സ്ഥാപിക്കണമെന്ന്
ഇന്ത്യൻ നോളജ് സിസ്റ്റം സെൽ ഉദ്ഘാടനം നിർവ്വഹിച്ച് കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ:കെ.കെ.എൻ.കുറുപ്പ് അഭിപ്രായപ്പെട്ടു
മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു മുഖ്യഭാഷണം നടത്തി.സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. തപേശ്വർ നാഥ് മിശ്ര ( റാഞ്ചി )സംസാരിച്ചു.
വൈസ് പ്രസിഡണ്ട് എം.കെ.ശ്രീജേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പാൽ ഡോ.സി.ജി.ലക്ഷ്മിദേവി സ്വാഗതവും, കെ.കെ.ബിൻസിമോൾ നന്ദിയും പറഞ്ഞു.
Post a Comment