മാഹി സിഎച്ച് സെൻ്റർ പ്രസിഡണ്ട് ഇൻകം ടാക്സ് വിശദാശംങ്ങളും മൂന്ന് വർഷക്കാലത്തെ സിഎച്ച് സെൻ്റർ വിവരങ്ങളും സമർപ്പിക്കണമെന്ന് ഹൈക്കോടതി; വണ്ടിച്ചെക്ക് കേസിൽ തലശ്ശേരി കോടതി ഉത്തരവിട്ട 54 ലക്ഷം രൂപ നൽകാനുള്ള കേസിലാണ് നടപടി.
മാഹി സിഎച്ച് സെൻ്റർ പ്രസിഡണ്ട് എവി യൂസുഫിനോട് ഇൻകം ടാക്സ് വിവരങ്ങളും സിഎച്ച് സെൻ്റർ പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും നൽകാൻ കേരള ഹൈക്കോടതി ഉത്തരവ്. മാഹിയിലെ ടൈൽസ് സ്ഥാപനത്തിലെ കുറി തുക ഉടമയറിയാതെ ലാഭവിഹിതത്തിന് കൈമാറിയ സംഭവം മധ്യസ്ഥത പറഞ്ഞ വകയിൽ നൽകാനുള്ള പൈസക്ക് വണ്ടിച്ചെക്ക് നൽകി വഞ്ചിച്ച കേസിലാണ് ഹൈക്കോടതി നടപടി.
മാഹി സിഎച്ച് സെൻ്റർ പ്രസിഡണ്ട് എവി യൂസുഫിനോടാണ് ഇൻകം ടാക്സ് വിശദാശംങ്ങളും സിഎച്ച് സെൻ്റർ സംബന്ധിച്ച വിവരങ്ങളും പതിനഞ്ച് ദിവസത്തിനുള്ളിൽ നൽകാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്.
വർഷങ്ങൾക്കു മുമ്പ് മാഹിയിൽ ആരംഭിച്ച റിക്കാസ് സെറാമിക്സ് സ്ഥാപനത്തിൽ 50 ലക്ഷം രൂപയുടെ കുറി വന്നിരുന്നു. സ്ഥാപനം നടത്തി വന്നിരുന്ന യൂസഫ് കുറി വന്ന വിവരം ഉടമയായ മുസ്തഫ രയരോത്തിനെ അറിയിക്കാതെ മറച്ച് വെക്കുകയും തുക മാസ ലാഭവിഹിതത്തിന് ടു ഇൻ വൺ റഷീദിൻ്റെ ലൈറ്റ് ഷോറൂമിന് കൈമാറുകയും ആയിരുന്നു. കുറി വന്ന വിവരം പുറത്ത് നിന്ന് അറിഞ്ഞ മുസ്ഥഫ ചോദിച്ചപ്പോഴും കുറി വന്നില്ലെന്നായിരുന്നു യൂസുഫ് പറഞ്ഞത്. ഇതോടെ സ്ഥാപന ഇടപാടിൽ നിന്ന് മുസ്തഫ പിന്മാറുകയായിരുന്നു.
തുടർന്ന് ടു ഇൻ വൺ റഷീദ്, അലി അൽഅമീൻ, സാലിം അഴിയൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മധ്യസ്ഥതയിൽ സ്ഥാപനം യുസുഫ് ഏറ്റെടുക്കാനും 30 ലക്ഷം രൂപ മുസ്തഫാക്ക് നൽകാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് എഗ്രിമെൻ്റും ചെക്കും യൂസുഫ് നൽകി. എന്നാൽ കാലാവധിക്ക് ചെക്ക് ബേങ്കിൽ നിക്ഷേപിച്ചപ്പോൾ പണമില്ലാതെ മടങ്ങുകയായിരുന്നു. തുടർന്ന് ഉടമയായ മുസ്തഫ രയരോത്ത് തലശ്ശേരി മുൻസിഫ് കോടതിയിൽ വണ്ടി ചെക്ക് നൽകി വഞ്ചിച്ചുവെന്ന് കാണിച്ച് അഡ്വ.വിശ്വൻ മുഖേന കേസ് നൽകി. കേസിൽ മുസ്തഫയ്ക്ക് 54 ലക്ഷം നൽകാൻ വിചാരണ കോടതി ഉത്തരവിട്ടു. വിചാരണ കോടതി വിധിക്കെതിരെ എ വി യൂസഫ് സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. എന്നാൽ വിചാരണ കോടതി വിധി ശരി വെക്കുകയിരുന്നു ചെയ്തത്.
തുടർന്ന് നൽകാൻ പണമില്ലെന്നും എന്നെ പാപ്പറായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് യൂസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ എവി യൂസഫിന് സ്ഥാപനവും നിരവധി വാഹനങ്ങളും ഉള്ളതായി വാദി ഭാഗം കോടതിയിൽ തെളിവ് സഹിതം വാദം ഉന്നയിച്ചു. യൂസുഫിൻ്റെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 9 സെൻ്റ് സ്ഥലവും വീടും മാത്രമാണെന്നായിരുന്നു യൂസുഫ് നൽകിയ സിശദീകരണം. എന്നാൽ അഴിയൂർ വില്ലേജിൽ മറ്റൊരു 7 സെൻ്റ് സ്ഥലവും ഉണ്ടെന്ന് കലക്ടർ റിപ്പോർട്ട് നൽകി. യൂസുഫിൻ്റെ പേരിൽ അഞ്ച് വാഹനങ്ങൾ ഉള്ളതായി പരാതിക്കാരൻ പറഞ്ഞിരുന്നു. സ്ഥാപനത്തിൻ്റെ മറവിൽ നികുതി വെട്ടിപ്പിനായി രണ്ട് ആഡംബര കാറുകളും രജിസ്റ്റർ ചെയ്തതായി ആരോപണം ഉയർന്നിരുന്നു. സിഎച്ച് സെൻ്റർ പേരിലുള്ള ആംബുലൻസ് വ്യക്തിപരമായ പേരിൽ രജിസ്റ്റർ ചെയ്തതായും കാണിച്ചിട്ടുണ്ട്. ഇതോടെയാണ് എവി യൂസഫിനോട് ഇൻകം ടാക്സ് വിശദാംശങ്ങൾ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്.
Post a Comment