o കടത്തനാടൻ അങ്കം തറ പൊളിച്ചു മാറ്റിയില്ല: ഓപ്പൺ ജിം തകർച്ചയുടെ വക്കിൽ
Latest News


 

കടത്തനാടൻ അങ്കം തറ പൊളിച്ചു മാറ്റിയില്ല: ഓപ്പൺ ജിം തകർച്ചയുടെ വക്കിൽ

 കടത്തനാടൻ അങ്കം തറ പൊളിച്ചു മാറ്റിയില്ല: ഓപ്പൺ ജിം തകർച്ചയുടെ വക്കിൽ



അഴിയൂർ:ചോമ്പാൽ മിനി  സ്റ്റേഡിയത്തിൽ താൽക്കാലിക മായി ബ്ലോക്ക് പഞ്ചായത്ത് പണിത തറപൊളിക്കാതത്തിനെ തുടർന്ന് ഓപ്പൺ ജിംനേഷ്യം ഫ്ലാറ്റ്ഫോം തകർച്ചയുടെ വക്കിൽ.  ജിമ്മിന് സമീപം കുഴി പ്രത്യക്ഷപ്പെട്ടു. കെ കെ രമ എം എൽ എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും മുന്ന് ലക്ഷം രുപ ചിലവാക്കിയാണിത് നിർമ്മിച്ചത്.

കനത്ത മഴയെ തുടർന്ന് വെള്ളം  ഒഴുകി പോവാതെ തറക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇത് മൂലം ഗ്യാലറിയും സ്റ്റേഡിയത്തിന്റെ  പടിഞ്ഞാറ്  ചുറ്റുമതിലും നിലം പൊത്തുന്ന സ്ഥിതിയാണ്. 

ഈയടുത്ത് വടകര ബ്ലോക്ക് പഞ്ചായത്ത് നടത്തിയ കടത്തനാട്ട് അങ്കം പരിപാടിയിൽ ' കളരി അഭ്യാസപ്രകടനം നടത്താനാണ് അശാസ്ത്രിയമായി താൽക്കാലിക തറ  നിർമ്മിച്ചത്.അഴിയൂർ പഞ്ചായത്തിന്റെ കീഴിലുളള കളിസ്ഥലത്ത്  പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണിത്  സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിട്ടും തറ പൊളിച്ച് മാറ്റിയിട്ടില്ല. ജിംനേഷ്യത്തിനായി നിർമ്മിച്ച പ്ലാറ്റ് ഫോമിന് സമീപത്ത് നിന്നും  മണ്ണ് നീക്കം ചെയ്ത് കൊണ്ടാണ്  തറ സ്ഥാപിച്ചത്.  പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ബ്ലോക്ക് പഞ്ചായത്ത് ഇതേവരെ ഗ്രൗണ്ട് പൂർവ്വസ്ഥിതിയിലാക്കിയിട്ടില്ല.ദേശിയപാതക്കായി കളിസ്ഥലത്തിന്റെഭൂമി നഷ്ടപ്പെട്ടിരുന്നു. ഇതിന് പുറമെ തറ  വന്നതോടെ കായിക താരങ്ങൾ കായിക പരിശീലനം നടത്താൻ|ബുദ്ധിമുട്ടുകയാണ്.ബ്ലോക്ക് പഞ്ചായത്തിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു . എന്നാൽ തറ പൊളിക്കാൻ നിരന്തരമായിഅഴിയൂർ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല.  ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ഫ്ലാറ്റ്ഫോം തകർച്ചക്ക് കാരണമായ തറ പൊളിച്ച് മാറ്റാൻ അടിയന്തര നടപടിയെടുക്കണമെന്ന് ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.  സ്റ്റേഡിയം പൂർവ്വസ്ഥിതിയിലാക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനും  ജനകീയമുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാൻ കെ അൻവർ ഹാജി അധ്യക്ഷത വഹിച്ചു.  ടി.സി രാമചന്ദ്രൻ,വി.പി പ്രകാശൻ , പ്രദീപ് ചോമ്പാല , പി ബാബുരാജ്, യു എ റഹീം  , വി കെ അനിൽകുമാർ, പി പി ഇസ്മായിൽ,

ഹാരിസ് മുക്കാളി, എം ഇസ്മായിൽ, സി ഇബ്രാഹിം, കെ കെ ഷെറിൻ കുമാർ എന്നിവർ സംസാരിച്ചു. 

Post a Comment

Previous Post Next Post