*കുഞ്ഞിപ്പള്ളിയിൽ റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവം; മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: എസ്ഡിപിഐ*
വടകര:
അഴിയൂർ കുഞ്ഞിപ്പള്ളിയിൽ കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണ് മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല പറഞ്ഞു. മരണപ്പെട്ട സി കെ പി റഫീഖിന്റെ വസതി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയപാതയുടെ നിർമ്മാണത്തിന്റെ കരാർ അദാനി കമ്പനി 1850 കോടി രൂപയ്ക്ക് വിളിച്ചെടുക്കുകയും നേരെ പകുതിയിൽ താഴെ രൂപയ്ക്ക് വാഗാട് കമ്പനിക്ക് ഉപകരാറു കൊടുത്തതിന്റെയും ദുരിതമാണ് ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പൊതുമുതൽ പച്ചയ്ക്ക് കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് കോർപ്പറേറ്റ് ഭീമന്മാരെ സംരക്ഷിക്കലാണ് തങ്ങളുടെ ഉത്തരവാദിത്വം എന്ന് തെളിയിച്ചിരിക്കുകയാണ്.
ദേശീയപാത നിർമ്മാണം അശാസ്ത്രീയമായാണ് നടത്തിക്കൊണ്ടിരിക്കുന്നത്,റോഡിൽ നിറയെ കുഴികളും സർവീസ് റോഡിന് വീതിയില്ലാത്തതും കാരണം നിത്യേന അപകടം സംഭവിച്ചുകൊണ്ടിരിക്കുന്നു.അഴിയൂർ മുതൽ വടകര വരെ നടക്കുന്ന ദേശീയപാത നിർമ്മാണം ഒച്ച് വേഗതയിലാണ് നീങ്ങുന്നത് എന്ന് മാത്രമല്ല യാതൊരു ആസൂത്രണവും ഇല്ലാത്തതിന്റെ പേരിൽ ജനങ്ങൾ ഏറെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. നിരുത്തരവാദിത്വപരമായി വർക്ക് ചെയ്തുകൊണ്ടിരിക്കുന്ന കരാർ കമ്പനിക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണം.ഇവരുടെ അനാസ്ഥ കാരണം ദാരുണാന്ത്യം സംഭവിച്ച ഓട്ടോ ഡ്രൈവർ സി കെ പി റഫീക്കിന്റെ നിർധനരായ കുടുംബത്തിന് കരാർ കമ്പനിയും സർക്കാരും നഷ്ട്ട പരിഹാരം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എസ്ഡിപിഐ പോണ്ടിച്ചേരി സംസ്ഥാന കമ്മിറ്റി അംഗം നാസർ മാഹി,വടകര നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,ചാലക്കര ബ്രാഞ്ച് പ്രസിഡൻ്റ് അഷറഫ് കുനിയിൽ,അനീസ് ബാബരി എന്നിവരും സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.
Post a Comment