o അതിഥിയിൽ നിന്നും മരുമകനിലേക്ക്
Latest News


 

അതിഥിയിൽ നിന്നും മരുമകനിലേക്ക്

 

മലയാളി യുവതികളെ വിവാഹം കഴിച്ചത് 72 അന്യസംസ്ഥാന തൊഴിലാളികള്‍; എല്ലാവരും എഐടിയുസിക്കാര്‍; വോട്ടര്‍പട്ടികയിലും ആയിരക്കണക്കിന് 'ബംഗാളികള്‍



കോട്ടയം: സംസ്ഥാനത്തെ മിക്കവാറും എല്ലാ തൊഴില്‍ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികള്‍ സാന്നിധ്യമുറപ്പിച്ച്‌ കഴിഞ്ഞു.


ബംഗാളികളെന്ന് നാം പൊതുവെ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്ലാതെ വ്യവസായങ്ങളൊന്നും കേരളത്തില്‍ മുന്നോട്ട് പോകില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്. ജോലി തേടി കേരളത്തിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളില്‍ പലരും ഇവിടെ നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. ചിലരാകട്ടെ ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ലൈഫ് മിഷൻ പദ്ധതിയിലും ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഗുണഭോക്തക്കളാണ്.

സംസ്ഥാനത്ത് 72 അന്യസംസ്ഥാനത്തൊഴിലാളികള്‍ മലയാളി യുവതികളെ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് സിപിഐയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ കണക്ക്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷനല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്നവരാണ് ഈ 72 പേരും. വിവാഹാലോചനയുമായി മലയാളി യുവതികളുടെ വീടുകളിലെത്തി നേരിട്ടു

ചോദിച്ചും ബ്രോക്കർമാർ വഴിയുമാണ് വിവാഹം നടത്തിയത്. ആലോചനയുമായെത്തുന്ന മറുനാട്ടുകാരായ യുവാക്കളെ കുറിച്ച്‌ പെണ്‍മക്കളുടെ മാതാപിതാക്കള്‍ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം നടത്തിയതെന്നും യൂണിയൻ പറയുന്നു.

എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. വിവാഹം കഴിഞ്ഞവരില്‍ ഏറിയ പങ്കും പെരുമ്ബാവൂർ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്ത് മൂവായിരത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു.

24 വർഷം മുൻപു ഒഡിഷയില്‍ നിന്നു തൊഴില്‍ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയില്‍ വാഴക്കുളം

പഞ്ചായത്തില്‍ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയില്‍ അംഗമായത്. ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ് രാജേന്ദ്ര നായിക്. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാഷനല്‍ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു. അതിഥിത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യാനായി 25, 26 തീയതികളില്‍ കോട്ടയത്ത് ദേശീയ കോണ്‍ക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.


Post a Comment

Previous Post Next Post