*പറയാൻ ആശുപത്രിയുണ്ട്*
*പക്ഷെ നോക്കാൻ ഡോക്ടർമാരില്ല.*
മാഹി : മിക്ക കുട്ടികൾക്കും പനി പടർന്നു പിടിച്ചിരിക്കുന്നു.
കാണിക്കാനായി മാഹി ആശുപത്രിയിലേക്ക് പോയാലോ ?
അവിടെ കുട്ടികളുടെ ഒപിയിൽ ആ കസേര ഒരു വർഷമായി ഒഴിഞ്ഞിട്ടാണുള്ളത്.
രണ്ട് തവണ ഇന്റർവ്യൂ നടത്തിയെങ്കിലും നിയമനമുണ്ടായില്ല.
കുട്ടികളുടെ ഡോക്ടറുടെ അഭാവം മാത്രമല്ല.
പ്രസവവാർഡ് മാസങ്ങളായി ഏതാണ്ട് നിശ്ചലമാണ് .
ബ്ലഡ് ബാങ്ക് ഇല്ലാതായതോടെയാണ് ഇവിടേക്ക് അഡ്മിഷൻ നടക്കാത്തത് .
മുൻപൊരു കാലത്ത് എല്ലായ്പോഴും നിറഞ്ഞ് നിന്നിരുന്ന സ്ത്രീ /പുരുഷ മെഡിക്കൽ വാർഡുകളിലും , സർജറി വാർഡിലും നാമമാത്രമായ രോഗികളേയുള്ളൂ .
ലൈസൻസ് ലഭിച്ചില്ലെന്ന കാരണത്താൽ കാരണത്താൽ ബ്ളഡ് ബാങ്ക് പ്രവർത്തിക്കുന്നില്ല.
നിസ്സാര രോഗങ്ങൾക്ക് പോലും . തലശ്ശേരി , കോഴിക്കോട് ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുകയാണ് .
മൂന്ന് ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞ് കിടപ്പാണ് . വിരമിച്ച ജീവനക്കാർക്ക് പകരം നിയമനം നടക്കുന്നു മില്ല .
സമീപകാലത്ത് മാത്രം ഇത്തരത്തിൽ പന്ത്രണ്ട് തസ്തികകൾ നികത്തപ്പെടേണ്ടതുണ്ട്.
കൊവിഡിന് ശേഷം രോഗികളുടെ കുറവ് മൂലം കാലാവധി ആകാറായ മരുന്നുകൾ പുതുച്ചേരിക്ക് തിരിച്ചയക്കപ്പെടുകയാണ് .
രോഗമില്ലാത്തതിനാൽ രോഗികൾ കുറഞ്ഞതല്ല.
മാഹി ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം നേരാംവണ്ണം ലഭ്യമല്ലാത്തതിനാൽ രോഗികൾ സമീപപ്രദേശത്തെ മറ്റു ആശുപത്രികളിലേക്ക് ചേക്കേറിയതിനാലാണ്.
ടെലി മെഡിസിൻ സംവിധാനം , സി.ടി. സ്കാൻ , അ ൾട്രാസൗണ്ട് സ്കാൻ തുടങ്ങിയ ഏറ്റവും നൂതനമായ സംവി ധാനങ്ങൾ വർഷങ്ങൾക്ക് മുന്നേ കൈവരിച്ച സർക്കാർ ആതുരാലയമാണിത് . എന്നാൽ ഇവയൊക്കെ ഇപ്പോൾ നോക്കുകുത്തിക ളായിട്ടുണ്ട് . ടെക്നീഷ്യനുമില്ല . മുമ്പ് നിത്യേന ആയിരത്തോളം പേർ ഒ.പി.യിലെത്തിയിരുന്നി ടത്ത് ഇപ്പോൾ മുന്നൂറ് പേരാണ് വരുന്നത് .
Post a Comment