35.4 കിലോ കമ്പിളി രോമം ; അതും ഒരു ചെമ്മരിയാടിൽ നിന്ന് !
ഓസ്ട്രേലിയയിലെ ലാൻസ്ഫീൽഡിലെ എഡ്ഗേഴ്സ് മിഷനിലെ സന്നദ്ധപ്രവർത്തകർ മരുഭൂമിയിൽ ആടുകളെ കണ്ടെത്തുമ്പോൾ അതിന്റെ ശരീരം മുഴുവനും മൂടിയ നിലയിലായിരുന്നു . ശരീരത്തിൽ പ്രത്യേകിച്ചും മുഖത്തിന് ചുറ്റും വളർന്ന് തിങ്ങിയ രോമങ്ങൾ കാരണം നേരാം വണ്ണം കണ്ണുപോലും കാണാനാകാതെ നടക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നു ബരാക് എന്ന് പിന്നീട് പേര് നൽകിയ ചെമ്മരിയാട് .
35.4 കിലോയോളം ( 78 പൗണ്ടിലധികം ) കമ്പിളി രോമമാണ് ചെമ്മരിയാടിൽ നിന്നും മുറിച്ചെടുത്തതെന്ന് എഡ്ഗേഴ്സ് മിഷനിലെ സന്നദ്ധപ്രവർത്തകർ പറഞ്ഞു .
ഒത്തെ ഒരു കംങ്കാരുവിന്റെ തൂക്കത്തിന്റെ പകുതിയോളം കമ്പിളിയാണ് ബരാക്കിന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് .
ചെമ്മരിയാടിന്റെ കമ്പിളി ജട കളയാൻ ഏറെ ബുദ്ധിമുട്ടിയെന്ന് അവർ പറഞ്ഞു . സാധാരണയായി ഏതാനും മിനുറ്റുകൾ മതി ഒരു ചെമ്മരിയാടിന്റെ രോമം നീക്കം ചെയ്യാൻ .
എന്നാൽ ബരാകിന്റെ അഞ്ച് വർഷത്തോളം പഴക്കമുള്ള ജട നീക്കം ചെയ്യാൻ ഒരു മണിക്കൂറോളം സമയമെടുത്തു .
എഡ്ഗറിന്റെ മിഷൻ ഫാം സാങ്ച്വറിയിലെ ജോലിക്കാരനായ കെയ്ൽ ബെഹെണ്ട് ആണ് വിക്ടോറിയയിലെ ലാൻസ്ഫീൽഡിനടുത്ത് നിന്ന് ആടുകളെ കണ്ടെത്തിയത് .
" ഒരു കാലത്ത് ബരാക് ഉടമസ്ഥനുണ്ടായിരുന്ന ആടായിരുന്നുവെന്ന് തോന്നുന്നു . അവയുടെ ചെവി ടാഗ് ചെയ്തിരുന്നു . " അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു .
മരൂഭൂമിയിലെ പാറക്കല്ലുകൾക്ക് മുകളിലൂടെ ഓടുന്നതിന് ശരീരഭാരം തടസമായിരുന്നു . മുഖത്തിന് ചുറ്റും നിറഞ്ഞ് തൂങ്ങിയ കമ്പിളി രോമം അവന്റെ കാഴ്ചയെയും തടസ്സപ്പെടുത്തി ' ബെഹ്രണ്ട് കൂട്ടിച്ചേർത്തു .
ആടുകൾ ഇപ്പോൾ സുഖം പ്രാപിച്ച് വന്യജീവി സങ്കേതത്തിലെ പുതിയ ജീവിതവുമായി പൊരുത്തപ്പെടുന്നു .




Post a Comment