o തലശ്ശേരി നഗരമദ്ധ്യത്തിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ
Latest News


 

തലശ്ശേരി നഗരമദ്ധ്യത്തിൽ മുളക് പൊടി വിതറി കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി പിടിയിൽ


 തലശേരി : തലശ്ശേരിയില്‍  നഗരമധ്യത്തില്‍ വെച്ച് മുഖത്ത് മുളകുപൊടി വിതറി എട്ട് ലക്ഷം കവര്‍ന്ന കേസില്‍ പ്രധാന പ്രതി പിടിയില്‍. കണ്ണൂര്‍ വാരം സ്വദേശി അഫ്സലിനെ (27) നെയാണ് തലശേരി പോലീസ് ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കിയത്.



കഴിഞ്ഞ രണ്ടാഴ്ചയായി പല ജില്ലകളിലൂടെയും കറങ്ങി നടന്ന ഇയാളെ മൊബൈല്‍ ടവര്‍ കേന്ദ്രീച്ച്‌ പിന്തുടര്‍ന്ന പോലീസ് സംഘം വയനാട്ടില്‍ നിന്ന് പുലര്‍ച്ചെ പിടികൂടുകയായിരുന്നു.


കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഇയാളെ തലശേരി സ്റ്റേഷനിലെത്തിച്ചു. ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍, സിഐ കെ.സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്തു.



കഴിഞ്ഞ മാസം 16-നാണ് നഗരമധ്യത്തില്‍ കവര്‍ച്ച നടന്നത്. പഴയ ബസ്‌സ്റ്റാന്‍ഡിലെ സഹകരണ ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്.


സ്വര്‍ണമെടുക്കാനായി സംഭവത്തിലെ പരാതിക്കാരനായ ധര്‍മ്മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂറു തങ്ങളുമാണ് തലശേരിയിലെത്തിയത്.


ചക്കരക്കല്ലിലെ ജ്വല്ലറിയില്‍ നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവര്‍ക്ക് നല്‍കിയത്. ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പുണ്ടായിരുന്നു.


മുഹമ്മദലിയേയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് സ്റ്റെപ്പ് കയറവെ നൂറു തങ്ങളും മറ്റ് രണ്ട് പേരും ചേര്‍ന്ന് റഹീസിന്‍റെ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്നുവെന്നാണ് പരാതി.


പണം കവര്‍ന്ന സംഘത്തിലെ പച്ച ഷര്‍ട്ടിട്ടയാള്‍ പോസ്റ്റ് ഓഫീസ് റോഡിലൂടെ പണകെട്ടും കൈയില്‍ പിടിച്ച്‌ വേഗത്തില്‍ ഓടുന്നതിന്‍റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post