*മാഹി വിദ്യാഭ്യാസ വകുപ്പ് നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: സി.ഇ.ഒ*
മാഹി വിദ്യാഭ്യാസ വകുപ്പ് നിയമവിരുദ്ധമായി വിദ്യാഭ്യാസ മേഖലയിൽ ഒന്നും തന്നെ ചെയ്തിട്ടില്ല.
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 28 ന് അവസാനിച്ചതാണെന്നും ഇതനുസരിച്ച് ജൂൺ 3ന് ഇൻ്റർവ്യു നടത്തുകയും ജൂൺ 4 മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം തനൂജ അറിയിച്ചു. തുടർന്നുള്ള അലോട്ട്മെൻ്റുകളും പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. അപേക്ഷിച്ച മുഴുവൻ മയ്യഴി സ്വദേശികൾക്കും, സമീപ പ്രദേശത്തുള്ളവർക്കും ഇതിനകം തന്നെ പ്രവേശനം നൽകിയിട്ടുമുണ്ട്. അപേക്ഷ നൽകാത്തവരെ ഇപ്പോൾ പരിഗണിക്കണമെന്ന് ചിലർ നിർബന്ധം പിടിച്ചതാണ് അവരെ ഘെരാവോ ചെയ്യാൻ പ്രേരിപ്പിച്ചത്. ഒരു വനിതയായിട്ട് കൂടി
ഓഫിസ് മര്യാദകൾക്ക് നിരക്കാത്ത വിധമാണ് അവർ സംസാരിക്കയും പെരുമാകയും ചെയ്തത്. ഏറെ നേരം വഴിയിൽ കാർ തടഞ്ഞ് വെക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയുമുണ്ടായി. ഇക്കാര്യം മാഹി പൊലീസിനേയും റീജ്യണൽ അഡ്മിനിസ്ട്രേറ്റരേയും യഥാസമയം അറിയിച്ചിട്ടുമുണ്ട്. പുതുച്ചേരി വിദ്യാഭ്യാസ ഡയറക്ടറോ, മാഹി അഡ്മിനിസ്ട്രേറ്റരോ അറിയാതെ ഒരു കാര്യവും നടത്താറില്ലെന്നും സി.ഇ.ഒ. അറിയിച്ചു.
Post a Comment