o ഉപ്പുവെളളത്തിന് പരിഹാരവുമായി മോന്താല്‍ റെഗുലേറ്റര്‍
Latest News


 

ഉപ്പുവെളളത്തിന് പരിഹാരവുമായി മോന്താല്‍ റെഗുലേറ്റര്‍

 ഉപ്പുവെളളത്തിന് പരിഹാരവുമായി മോന്താല്‍ റെഗുലേറ്റര്‍ 


തുടക്കം കുറിച്ചത് 1967ല്‍.ആര്‍.കുറുപ്പ് .

കെ.കെ.രമ എം.എല്‍.എക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി



    മയ്യഴിപുഴയുടെ തീരങ്ങളില്‍  ഉപ്പുവെളളം തടയുക എന്ന ഉദ്യേശത്തോടെ അഞ്ച് പതിറ്റാണ്ടുകള്‍ക്കപ്പുറം രൂപം നല്‍കിയ പദ്ധതിയായിരുന്നു മോന്താല്‍ പാലം  . അന്നത്തെ രീതിയനുസരിച്ച് കരിങ്കല്ലില്‍ കെട്ടിയുറപ്പിച്ച പത്ത് തൂണുകളുളള പാലം കോണ്‍ഗ്രീറ്റിനേക്കാള്‍ കരുത്തുളളതായിരുന്നു.  അഴിയൂര്‍ പഞ്ചായത്തിലെ കോറോത്ത് റോഡ് , പനാട , കല്ലാമല ,മടംവെച്ചകുനി  എന്നീ പ്രദേശങ്ങളും ഏറാമല പഞ്ചായത്തിലെ കുറിച്ചിക്കര , പയ്യത്തൂര്‍ , കുന്നുമ്മക്കര ,ഏറാമല ഭാഗങ്ങളും പാന്നൂര്‍ മുനിസിപാലിറ്റിയിലെ പടന്നക്കര , കരിയാട് ,തുരുത്തിമുക്ക് ,പെരിങ്ങത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉപ്പുവെളളം കയറുന്നത് കാരണം വര്‍ഷങ്ങളായി ശുദ്ധജലത്തിന് വലിയ പ്രയാസം നേരിടുകയാണ്. 1967ല്‍ പി.ആര്‍.കുറുപ്പ് ഇറിഗേഷന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഉപ്പുവെളളത്തിന് പരിഹാരം കാണാന്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ്  എന്ന പദ്ധതിക്കായി സ്ഥലമെടുക്കുകയും മോന്താല്‍ പാലം പണിയുകയും ചെയ്തു.  സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി ഉപേക്ഷിച്ച് പാലം മാത്രമായി ചുരുങ്ങി . ആ കാലഘട്ടത്തില്‍ ചികരി വ്യവസായം ഈ പ്രദേശത്ത് വ്യാപകമായിരുന്നു. ചികരി വ്യവസായത്തിന് ഉപ്പ് വെളളം അത്യാവശ്യമായിരുന്നു. കാലം മാറി ചികരി വ്യവസായം ഇവിടെ ഇല്ലാതായി. ഉപ്പുവെളളത്തിന്‍റെ രൂക്ഷമായ കെടുതി അനുഭവിക്കുന്ന മയ്യഴിപുഴയുടെ തീരദേശവാസികളുടെ പരാതിയെ തുടര്‍ന്ന് കെ.കെ.രമ എം.എല്‍.എ. വിഷയം നിയമസഭയില്‍ ഉന്നയിച്ചു. പരാതി പരിശോധിച്ച് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിലവിലുളള പാലത്തിന് സമീപം ലോക്കോടു കൂടിയ റെഗുലേറ്റര്‍ ആണ് വേണ്ടതെന്ന് ഇറിഗേഷന്‍ എഞ്ചിനിയര്‍ ഗോപകുമാ

Post a Comment

Previous Post Next Post