*നിപ; 'രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയും', കേന്ദ്രസംഘം സംസ്ഥാനത്തേക്ക് എത്തുന്നു*
തിരുവനന്തപുരം : കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം സംസ്ഥാനത്ത് എത്തും . സെന്റർ ഫോർ ഡിസിസ് കൺട്രോൾ ടീമാണ് സംസ്ഥാനത്ത് എത്തുക , രോഗനിയന്ത്രണത്തിൽ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം ഉറപ്പുനൽകി . രോഗബാധിതനായി മരിച്ച പന്ത്രണ്ടുകാരന്റെ വീടിന് സമീപം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് . മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണമുള്ളത് . അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് അന്തരിച്ചത് . നാലുദിവസം കുട്ടിക്ക് പനി ഉണ്ടായിരുന്നു . രോഗിയുടെ കുടുംബത്തിലോ പ്രദേശവാസികൾക്കോ രോഗലക്ഷണങ്ങൾ ഇല്ലെന്നും ഉറവിടം പരിശോധിക്കുകയാണെന്നും വീണ ജോർജ് പറഞ്ഞു . എ കെ ശശീന്ദ്രൻ , അഹമ്മദ് ദേവർകോവിൽ മുഹമ്മദ് റിയാസ് എന്നിവർ യോഗം ചേർന്നു . ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാനുണ്ടാക്കിയിട്ടുണ്ട് . പ്രാഥമിക സമ്പർക്ക പട്ടിക തയ്യാറാക്കി , എല്ലാവരേയും ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രി അറിയിച്ചു .
Post a Comment